ഉയരങ്ങള്‍ കീഴടക്കി പട്ടം
പറന്നപ്പോളവന്‍ കരുതി ,
കുഞ്ഞുവിരലുകളുടെ ബന്ധനത്തില്‍ നിന്നും
മോചനം കൊടുക്കാമെന്ന് !
അല്പം വ്യസനത്തോടെയെങ്കിലും
നീലവിഹായസ്സില്‍ ചിറകുകുഴയാതെ
പറക്കാനനുഗ്രഹിച്ചു യാത്രയാക്കി !
അന്ന് വൈകുന്നേരം പറമ്പിന്‍റെ
വടക്കേമൂലയിലെ മാവിന്‍കൊമ്പില്‍
തന്‍റെ പട്ടം മരവിച്ചു തൂങ്ങിയാടുന്നത് കണ്ടു !
മഴവില്ല് വിടര്‍ത്തി വന്നൊരു മഴപ്പെണ്ണ്
ചതിച്ചുപോയതില്‍ മനംനൊന്ത് !!
Comments
Post a Comment